☭ ☭ ☭ സി.പി.ഐ.എം അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ വെബ്സൈറ്റിലേക്ക് സ്വാഗതം ☭ ☭ ☭

ABHIPRAYANGAL

Sunday, 17 January 2016

ആളുകള്‍ ആര്‍ത്തിരമ്പി നവകേരള മാര്‍ച്ചില്‍ ജില്ല ചുവന്നു


കാഞ്ഞങ്ങാട്: ആര്‍ത്തിരമ്പിയ ജനപ്രവാഹവും ചുവപ്പിന്റെ നിറച്ചാര്‍ത്തും പാരമ്യതയിലെത്തിച്ച് സി.പി.എമ്മിന്റെ നവകേരള മാര്‍ച്ച്.അളന്നും മുറിച്ചും ജാഥാക്യാപ്റ്റന്‍ പിണറായി വിജയന്റെ പ്രസംഗം. ജാഥാംഗങ്ങളുടെ അകമ്പടി പ്രസംഗം. ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലും സ്വീകരണം. ജില്ലയിലെ പൊതുയോഗങ്ങളില്‍ പിണറായി വിജയന്‍ പങ്കെടുക്കുമ്പോള്‍ പതിവായി കാണുന്ന ജനപ്രവാഹത്തിന്റെ എത്രയോ ഇരട്ടി ആളുകളാണ് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും കാലിക്കടവിലുമെത്തിയത്.......
Read more...
നാടിന്റെ വികസനത്തിന് ഒന്നിക്കണം: പിണറായി

കാഞ്ഞങ്ങാട് > നാടിന്റെ വികസനത്തിനായി ഒന്നിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ കേരളം വലിയ പിന്നോട്ടടിയാണ് നേരിടുന്നത്. ഒട്ടേറെ നേട്ടമുണ്ടാക്കിയ നമ്മള്‍ ഇന്ന് ഒന്നിനും മാതൃകയല്ലാതായി. നാടിനോട് പ്രതിബദ്ധതയില്ലാത്തവര്‍ അധികാരത്തില്‍ വന്നതിന്റെ കെടുതിയാണ് അനുഭവിക്കുന്നത്. നവകേരള മാര്‍ച്ചിന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

കമ്പ്യൂട്ടറിനെ എതിര്‍ത്തത് അന്നത്തെ സാഹചര്യത്തില്‍ - പിണറായി



കാസര്‍കോട്: കമ്പ്യൂട്ടര്‍ വന്ന കാലത്ത് അതിനെ എതിര്‍ത്ത് സമരം ചെയ്തത് തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക കൊണ്ടായിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, അന്നത്തെ സാമൂഹ്യചുറ്റുപാടാണ് സമരത്തിനിടയാക്കിയത്.
അങ്ങനെ എതിര്‍ത്തവരെല്ലാം പിന്നീട് വിവര സാങ്കേതികരംഗത്തിന്റെ പുരോഗതിക്കായി നല്ലനിലയില്‍ സഹകരിച്ചു. രാജ്യത്താദ്യമായി കേരളത്തില്‍ നായനാര്‍ ഭരണകാലത്താണ് ഐ.ടി.വികസനത്തിന് ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത്. ഐ.ടി.യില്‍ ആദ്യം മുമ്പിലായിരുന്ന കേരളം പിന്നീട് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിറകിലായി- പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
 Read more...

നവകേരള മാർച്ച്‌ - പുതിയ കേരളം തീർക്കാൻ - എഡിറ്റോറിയൽ - പിണറായി വിജയൻ





രാജ്യത്തിന്റെ മതനിരപെക്ഷതയും ഫെഡറലിസവും അപകടപ്പെടുന്നു. ആഗോളീകരണനയങ്ങള്‍ ജനങ്ങളുടെ ദുരിതം നാൾക്കുനാൾ വർധിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒന്നരവർഷംമുമ്പ് ...
Read more.... 

കേരളം കാലാനുസൃതമായി വികസിക്കണം: പിണറായി

ഉപ്പള:കേരളത്തെ കാലാനുസൃതമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഉപ്പളയില്‍ നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനത്തിലും കാസര്‍കോട് നല്‍കിയ സ്വീകരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലയില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എല്ലാ ജില്ലയും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ലോകം അസൂയയോടെ കണ്ടിരുന്ന കേരളത്തിന്റെ പല നേട്ടങ്ങളും തകര്‍ത്തു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വലിയ പിറകോട്ടടിയുണ്ടായി. 

അനേക ലക്ഷം അഭ്യസ്തവിദ്യരുള്ള നാടാണ് കേരളം. ജോലി കിട്ടാത്തതിനാലാണ് ഇവര്‍ മറുനാട്ടില്‍ പോകുന്നത്. ഇവര്‍ക്ക് നാട്ടില്‍ ജോലിചെയ്യാനുള്ള അവസരമുണ്ടാക്കണം. കേരളത്തില്‍ ശരിയായ രീതിയിലുള്ള വികസന പന്ഥാവ് വെട്ടിത്തെളിച്ച് നാടിനെ പുനര്‍നിര്‍മിക്കാനാകണം. ഇതിന് കക്ഷിവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണം.
യുഡിഎഫ് ഭരണത്തില്‍ എടുത്തുകാണിക്കാനുള്ള വികസന നേട്ടം എന്തുണ്ട്. കേരളം ഏറ്റവും വലിയ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പദ്ധതികള്‍ പാതിവഴിയിലാണ്. ചീമേനി വൈദ്യുതി പദ്ധതിക്ക് എല്‍എന്‍ജി പൈപ്പ്ലൈന്‍ ഇതുവരെയായിട്ടില്ല. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുണ്ടെങ്കിലേ നാട്ടില്‍ വികസനമുണ്ടാകൂ. യുഡിഎഫ് ഭരണത്തില്‍ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുമില്ല. ഇതിനൊക്കെ മാറ്റമുണ്ടാകണം. അല്ലെങ്കില്‍ കേരളത്തിന്റെ തകര്‍ച്ച സംഭവിക്കും. ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഭരണം വേണം. സുതാര്യതയും വേണം. ജനന സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി കൊടുക്കേണ്ടതുണ്ട്. കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ നടക്കണം.
ഇതൊക്കെ സാധിക്കാന്‍ ജനങ്ങളുടെ ഐക്യം വേണം. മതനിരപേക്ഷതയാണ് ഇതിന്‍െ ശക്തി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച നാടാണിത്. ഇത് തകര്‍ക്കാനാണ് ജാതിമത ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഐ എം മുന്നിലുണ്ട്. മറ്റു മതനിരപേക്ഷ ചിന്താഗതിക്കാരും മുന്നോട്ടുവരണം. മതേതര കൂട്ടായ്മ കേരളത്തില്‍ ശക്തിപ്പെടുകയാണെന്നും പിണറായി പറഞ്ഞു.

Saturday, 16 January 2016

Pinarayi promises succour to endosulfan victims

15

ജനുവരി

Communist Party of India (Marxist) leader Pinarayi Vijayan has promised that the Left Democratic Front, if voted to power in the State, would accord priority to speed up the ongoing relief and rehabilitation projects of endosulfan victims in the district.

Friday, 15 January 2016

യുഡിഎഫ് സര്‍ക്കാര്‍ കേരളവികസനത്തെ പിന്നോട്ടടിച്ചു: പ്രകാശ് കാരാട്ട്


കാസര്‍കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന 'നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനം കാസര്‍കോട്ട്  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.
'നവകേരള മാര്‍ച്ച്' കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന്  കാരാട്ട് പറഞ്ഞു.  'മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. ഈ മുദ്രാവാക്യങ്ങളെല്ലാം ഇന്ന് പ്രസ്കതമാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും  കാരാട്ട് പറഞ്ഞു. 
കേരളത്തിന്റെ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. റബര്‍വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏലം, കാപ്പി, തുടങ്ങിയ വിളകളുടെ വിലയിടവില്‍ കര്‍ഷകന്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് വന്‍ തകര്‍ച്ചയുടെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. 
കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍. ബാര്‍കോഴ,സോളാര്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് മന്ത്രിമാരും സര്‍ക്കാരും. എവിടെ അഴിമതിയുണ്ടോ അവിടെ വികസനം തടസ്സപെടും. നവകേരള മാര്‍ച്ചിലൂടെ അഴിമതിരഹിത കേരളമാണ് സിപിഐ എം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ വിജയത്തെ കുറിച്ച് ജനങ്ങളോട് പറയാനാണ് കെപിസിസി പ്രസിഡന്റ് ജനരക്ഷാ മാര്‍ച്ച് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അത്് ജനരക്ഷാ മാര്‍ച്ചല്ല അഴിമതി രക്ഷാമാര്‍ച്ചാണ്. അഴിമതി നടത്തിയ മന്ത്രിമാരെ രക്ഷിക്കാനാണ് ഈ മാര്‍ച്ച്. ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സിനെ ഉപയോഗിച്ച് ഇത്തരത്തില്‍ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് മാത്രമേ അഴിമതി രഹിത ഭരണം കേരളത്തില്‍ കാഴ്ച്ചവെക്കാന്‍ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഡല്‍ഹിയിലെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ വേരുറപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. കേരളത്തിലെ മതസൌഹാര്‍ദ്ദ അന്തരീക്ഷത്തെ ചില ജാതി സംഘടനകളുമായി കൂട്ടുകൂടി തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ആര്‍എസ്എസിന്റെ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഗോവധം എന്ന പ്രചരണായുധം. ഭീകരവാദത്തെ ചെറുക്കാനാകുന്ന ഏക സംവിധാനം തങ്ങളാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. എന്നാല്‍ ഇതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണമെന്നും കാരാട്ട് പറഞ്ഞു. മോഡിഭരണത്തിന് തീവ്രവാദി ആക്രമണങ്ങളെ ചെറുക്കാനുള്ള ശേഷയില്ല എന്നാണ് ഇതിലൂടെ തെളിഞ്ഞതെന്നും കാരാട്ട് പറഞ്ഞു.
ഉപ്പളയില്‍ പ്രൌഢോജ്വല തുടക്കം


കാസര്‍കോട് : അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ അധ്യക്ഷനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 
'നവകേരള മാര്‍ച്ച്' കേരളത്തില്‍ കാലിക പ്രസക്തമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്ന്  കാരാട്ട് പറഞ്ഞു.  'മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ മാത്രമല്ല രാജ്യത്തും നിലവിലുള്ള സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ മാര്‍ച്ചും അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെന്നും  കാരാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ യുഡിഎഫ് ഇറക്കിയ പൂഴിക്കടകനാണ് ലാവ്ലിന്‍കേസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കറിയാം. എല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
സമാധാന പരമായി സമരമാര്‍ഗങ്ങളിലൂടെ ഗാന്ധിജിക്ക് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞ നാട്ടില്‍ രാജ്യത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് അധികനാള്‍ ഭരണത്തില്‍ തുടരാനാകില്ലെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ഇന്ത്യയുടെ തെക്കേയറ്റത്ത് തുടങ്ങി രാജ്യമാകെ വ്യാപിക്കും. അത് ഇടതുപക്ഷ മതനിരപേക്ഷ ശക്തികള്‍ക്ക് രാജ്യം ഭരിക്കാന്‍ വഴിയൊരുക്കുമെന്നും വി എസ് പറഞ്ഞു. കള്ളപ്രചരണങ്ങള്‍ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള  ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അതിനെതിരെ ശക്തമായ ജനകീയ വേലിയേറ്റമാണ് ഉണ്ടാകുന്നതെന്നും വി എസ് ചൂണ്ടിക്കാട്ടി.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നത് ആപ്തവാക്യമായി സ്വീകരിച്ച കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം മുന്‍നിരയിലുണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി മതേതരശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം.
ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കണം. ജോലി ലഭിക്കാതെ അനേകലക്ഷം അഭ്യസ്തവിദ്യരാണ് സംസ്ഥാനത്തുള്ളത്. സമസ്തമേഖലയിലും തുടരുന്ന ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. ഈ നിലയില്‍നിന്ന് നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ നമുക്ക് കഴിയണം.
വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടല്ല സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ഒരു വികസന പദ്ധതിയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പു കാരണം മുടങ്ങിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പികെ സൈനബ, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കാസര്‍കോട് നഗരത്തില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും. ശനിയാഴ്ച രാവിലെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് പത്തിന് ചട്ടഞ്ചാലിലും പകല്‍ മൂന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. അഞ്ചിന് പയ്യന്നൂരില്‍ സമാപിക്കും. ഓരോ സ്വീകരണത്തിലും പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മാര്‍ച്ച് കടന്നുപോകുന്ന വഴികള്‍ ദിവസങ്ങള്‍ക്കുമുമ്പേ ചെമ്പട്ടണിഞ്ഞു കഴിഞ്ഞു. ജാഥയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് നാടാകെ.

പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു


Thursday, 14 January 2016

കണ്ണൂർ : ജനുവരി 15-നു പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഐ ആർ പി സി നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനത്തിൽ മുഴുവൻ പാർടി പ്രവർത്തകരും റെഡ് വളണ്ടിയർമാരും പങ്കാളികളാവണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.
അന്നേ ദിവസം പാർടി നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ കിടപ്പിലായ മുഴുവൻ രോഗികളെയും സന്ദർശിച്ച് ഹോം കെയർ സേവനത്തിൽ പങ്കാളികളാവും. ജില്ലാ സെക്രട്ടറി പി ജയരാജൻ കൂത്തുപറമ്പ മുൻസിപ്പാലിറ്റിയിലും കെ പി സഹദേവൻ കണ്ണൂർ ടൗൺ ഈസ്റ്റിലും എം വി ജയരാജൻ പുഴാതിയിലും ജയിംസ് മാത്യു എം എൽ എ മൊറാഴയിലും ടി കൃഷ്ണൻ - തില്ലങ്കേരി, കെ കെ രാഗേഷ് - കാഞ്ഞിരോട്, ടി വി രാജേഷ് - ചെറുതാഴം, കെ എം ജോസഫ് - നടുവിൽ, സി കൃഷ്ണൻ - വെള്ളൂർ, കെ കെ നാരായണൻ - പെരളശ്ശേരി, ഒ വി നാരായണൻ - ഏഴോം, എം പ്രകാശൻ മാസ്റ്റർ - അഴീക്കോട്, എം സുരേന്ദ്രൻ - പാട്യം, വി നാരായണൻ - വെള്ളൂർ, വത്സൻ പനോളി - കൂത്തുപറമ്പ, എൻ ചന്ദ്രൻ - മാവിലായി എന്നിവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാ കമ്മിറ്റി അംഗങ്ങൾ അവരവർ താമസിക്കുന്ന പ്രദേശത്ത് ഹോം കെയർ പ്രവർത്തനത്തിൽ പങ്കാളികളാവും.