☭ ☭ ☭ സി.പി.ഐ.എം അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ വെബ്സൈറ്റിലേക്ക് സ്വാഗതം ☭ ☭ ☭

ABHIPRAYANGAL

Friday, 26 February 2016

അഴിമതി മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കുക

കണ്ണൂർ : അഴിമതിക്കാരായ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വൈദ്യുതി മന്ത്രിയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റിയും സഹകരിക്കുന്ന കക്ഷികളും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.  ഫിബ്രവരി 29ന് മട്ടന്നൂരിൽ നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കൽ, ബാരാപോൾ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം, കണ്ണൂർ യൂണിവേഴ്‌സിറ്റി ലൈബ്രറി കെട്ടിടം ഉദ്ഘാടനം, മൊയ്തു പാലം ഉദ്ഘാടനം, കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ, കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളേജിലെ പരിപാടി, അഴീക്കോട് കൈത്തറി ഗ്രാമം, അഴീക്കോട് തുറമുഖം ക്വാട്ടേഴ്‌സ് ശിലാസ്ഥാപനം പരിപാടികൾ എന്നീ എട്ട് പരിപാടികൾ നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.  കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ അഴിമതി മന്ത്രിമാർ രാജിവെക്കുക, നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൈത്തറി ഗ്രാമം പദ്ധതി ടൂറിസം മന്ത്രി ഒരു വർഷം മുമ്പ് ഉൽഘാടനം ചെയ്തതാണ്. വീണ്ടുമൊരു ഉൽഘാടന പരിപാടി പരിഹാസ്യമാണ്. 4.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കൈത്തറി തൊഴിലാളികൾക്ക് യാതൊരു നേട്ടവുമില്ല. അഴീക്കോട് തുറമുഖത്ത് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നിട്ട് ഒരു വർഷത്തോളമായി. അത് ഉൽഘാടനം ചെയ്യുന്ന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. യന്ത്രം തുരുമ്പിച്ചുകഴിഞ്ഞു. മണ്ണ് മാന്തിയെടുക്കുന്നുമില്ല. 

സോളാർ അഴിമതിയും ബാർ കോഴയും പാമോയിൽ അഴിമതിയും ടൈറ്റാനിയം അഴിമതിയും എല്ലാം മുഖ്യമന്ത്രി മുഖ്യപ്രതിയായ അഴിമതിക്കേസുകളാണ്.  കോടതികളിൽ നിന്ന് നിത്യേനയെന്നോണം മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനും അഴിമതിക്കെതിരായ ശക്തമായ വിമർശനങ്ങളും ഉയർന്നുവരികയാണ്. താൽക്കാലിക സ്റ്റേയിൽ കടിച്ച് തൂങ്ങുന്ന അഴിമതി മന്ത്രിമാർ നാടിനപമാനമാണ്. രാഷ്ട്രീയധാർമ്മികതയും നീതിബോധവുമുണ്ടെങ്കിൽ അഴിമതി ആരോപണങ്ങൾക്ക് വിധേയരും അഴിമതിക്കേസിൽ പ്രതികളുമായ മന്ത്രിമാർ രാജിവെക്കേണ്ടതാണ്.  കേരളമാകെ അഴിമതി വ്യാപിക്കാനുള്ള കാരണം മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്.  വിവിധ അന്വേഷണ ഏജൻസികളും അഴിമതി അന്വേഷണ കമ്മീഷനുകളും ഈ സർക്കാരിന്റെ അഴിമതിയെക്കുറിച്ച് അക്കമിട്ട് വിവരിക്കുന്നുണ്ട്.  അതുകൊണ്ടാണ് എൽഡിഎഫ്. അഴിമതി മന്ത്രിമാർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.  ഈ അഴിമതിക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.  
വികസനത്തിന് ഞങ്ങൾ എതിരല്ല.  എൽഡിഎഫിന്റെ കാലത്ത് ആരംഭിച്ചതാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പല വികസന പദ്ധതികളും.  കണ്ണൂർ വിമാനത്താവളം 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്താണ് അനുമതി ലഭിച്ചത്.  ദേവഗൗഡ സർക്കാരിൽ വ്യോമയാനമന്ത്രിയായി  സിഎം ഇബ്രാഹിം ഉണ്ടായിരുന്നപ്പോഴാണ് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചത്.  പിന്നീടുവന്ന യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കാനോ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനോ തയ്യാറായില്ല. 2006ലെ എൽഡിഎഫ് സർക്കാർ വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തു.  4000 മീറ്റർ റൺവേയായിരുന്നു എൽഡിഎഫിന്റെ കാലത്ത് വിഭാവനം ചെയ്തത്.  യുഡിഎഫ് 2400 ആയി വെട്ടിക്കുറച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാതെ സിഗ്നൽ പോലും സ്ഥാപിക്കാതെ ഹെലികോപ്റ്ററിൽ പരീക്ഷണപ്പറക്കൽ ധൃതിപിടിച്ച് നടത്താനാണ് ഇപ്പോഴത്തെ പരിപാടി.  വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള നീക്കംമാത്രമാണിത്.  കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ പദ്ധതി ഇടതുപക്ഷത്തിന്റെ കാലത്ത് ആരംഭിച്ചതാണ്. വനിത കോളജിലെ സയൻസ് ബ്ലോക്കിൽ 6 മാസം മുമ്പ് ക്ലാസുകൾ ആരംഭിച്ചതുമാണ്. എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇതിന് ഫണ്ട് അനുവദിച്ചത്. ഇതും ഇപ്പോൾ ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യുകയാണ്. ഇത്തരം പദ്ധതികളാണ് ഉദ്ഘാടനമാമാങ്കത്തിലൂടെ തങ്ങളുടെ നേട്ടമായിയുഡിഎഫ് അവതരിപ്പിക്കുന്നത്.  ഇത് ജനങ്ങൾ തിരിച്ചറിയും.  വികസനത്തിനെതിരെയല്ല സമരം.  അഴിമതി മന്ത്രിമാർക്കെതിരെയാണ് സമരം. 29ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സംശുദ്ധ ഭരണം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  
കൺവീനർ

29.02.2016-നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പൊതുപരിപാടികൾ 

9 മണി വിമാനത്താവളം - മട്ടന്നൂർ 
10 മണി ബാരാപോൾ - ഇരിട്ടി
4 മണി യൂണിവേഴ്‌സിറ്റി - കണ്ണൂർ
4.30 മണി വനിത കോളജ് - കണ്ണൂർ 
5 മണി മൊയ്തു പാലം - ധർമ്മടം
6 മണി കൈത്തറി ഗ്രാമം - അഴീക്കോട്
7 മണി ലൈറ്റ് ആന്റ് സൗണ്ട് ഷോ - കണ്ണൂർ കോട്ട

Thursday, 25 February 2016

ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി വേണം: സിപിഐ എം


പി.ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാന്‍ വൈകിച്ച് അര്‍ധരാത്രി യാത്രതിരിക്കാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ജയരാജന് അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് ജയിലധികൃതര്‍ക്ക് ശുപാര്‍ശ നല്‍കിയത്. മൂന്നുദിവസത്തിനുശേഷമാണ് ശ്രീചിത്രയിലേക്ക് അയക്കുന്നത്.  
ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സര്‍ക്കാരും സിബിഐയും ജയിലധികൃതരും സ്വീകരിച്ചില്ല. സിബിഐ കള്ളക്കേസില്‍ പ്രതിയാക്കി. കോടതി നിര്‍ദേശിച്ചിട്ടും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നിഷേധിച്ചു. ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം ജയിലധികൃതര്‍ക്കാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കഴിയുന്നതും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കണം. ദീര്‍ഘദൂര യാത്രക്ക് സാധാരണ പാലിക്കേണ്ട സുരക്ഷയൊന്നും പി ജയരാജന് നല്‍കിയില്ല. റോഡുമാര്‍ഗം ഒഴിവാക്കി ട്രെയിന്‍ മാര്‍ഗം സ്വീകരിക്കാമായിരുന്നു. നാലുവട്ടം ആന്‍ജിയോപ്ളാസ്റ്റിക് വിധേയനായ രോഗിയെ വഹിച്ചുള്ള യാത്ര അര്‍ധരാത്രിയാക്കിയതും അനുചിതമാണ്. 
അകമ്പടിക്കുള്ള പൊലീസിനെ രാവിലെ ആവശ്യപ്പെട്ടിട്ടും രാത്രി 8.15നുശേഷം പുറപ്പെട്ടത് ദുരൂഹമാണ്. ജയില്‍ സൂപ്രണ്ടാകട്ടെ കാര്യമായ അസുഖമൊന്നും ജയരാജന് ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. 1999ല്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിനുറുക്കിയ ജയരാജനെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ഇതിന് പിന്നില്‍ ആര്‍എസ്എസ്– കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. രാഷ്ട്രീയ ഗൂഢാലോചനയില്‍ ജയിലുദ്യോഗസ്ഥന്‍ ഏര്‍പ്പെടുന്നത് ആശാസ്യമല്ല.  ജയിലുദ്യോഗസ്ഥന്‍ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ഇതെല്ലാം ചെയ്തതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, 24 February 2016


കെ.പി സഹദേവൻ
കൺവീനർ
☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ ☭ 

Tuesday, 16 February 2016




സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ ആര്‍എസ്എസും സിബിഐയും ഒരേതന്ത്രം പ്രയോഗിക്കുന്നു. ഈ വിഷയത്തില്‍ പകയോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ അതേഭാഷയാണ് സിബിഐ പിന്‍പറ്റിയിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ ജാമ്യത്തെ എതിര്‍ത്ത് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാക്കുകള്‍ ആര്‍എസ്എസിന്റെതാണ്. ജയരാജനെ അറസ്റ്റ്ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  സിബിഐയെ കുറ്റപ്പെടുത്തി ആര്‍എസ്എസ് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് അയച്ച കത്തിലെ വരികളാണ് സിബിഐയും ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജയിലുള്ളതെന്നത് യാദൃശ്ചികമല്ല. സംഘപരിവാര ഉപശാലകളില്‍ അരങ്ങേറിവരുന്ന ഗൂഢാലോചനയുടെ ആയുധമായാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന വാദം ശരിവെക്കുന്നതാണ് സിബിഐയുടെ ഒടുവിലത്തെ നീക്കവും.

ജയരാജനാണ് കതിരൂര്‍ മനോജ്‌വധക്കേസിലെ ബുദ്ധികേന്ദ്രമെന്നാണ് സിബിഐ ഹര്‍ജിയില്‍ ആക്ഷേപിച്ചിരിക്കുന്നത്.ഏറെക്കാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്ന നുണയാണിത്. ജയരാജനെ അറസ്റ്റ്ചെയ്ത് വലയിലാക്കി സിപിഐ എമ്മിന്റെ കണ്ണൂരിലെ മുന്നേറ്റത്തിന്റെ മുനയൊടിക്കാമെന്ന വ്യാമോഹത്തില്‍ ആര്‍എസ്എസ് സൃഷ്ടിച്ച കള്ളക്കഥയാണിത്. സിബിഐ ഹര്‍ജി നല്‍കിയ അതേസമയത്താണ് ജയരാജനെ അറസ്റ്റ്ചെയ്യാത്തതില്‍ കലിപൂണ്ട് ആര്‍എസ്എസ് നേതാക്കള്‍ അമിത്ഷാക്ക് അയച്ച കത്ത് പുറത്തുവന്നത്. രാഷ്ട്രീയ എതിരാളിക്കെതിരായുള്ള ആര്‍എസ്എസിന്റെ വാക്കുകള്‍ സിബിഐ നീതിപീഠത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ പകയുടെ രാഷ്ട്രീയ ഉപകരണമായി ആ ഏജന്‍സി അധപതിച്ചുവെന്ന് പകല്‍പോലെ വ്യക്തമാവുകയാണ്.
മനോജ് വധകേസില്‍  നേരത്തെ പി ജയരാജനില്‍നിന്ന് സിബിഐ മൊഴിയെടുക്കുകയും വെറുതെ വിടുകയും ചെയ്തതാണ്. ആ കേസിലാണ്  ഇപ്പോള്‍ പ്രതിയും മുഖ്യകണ്ണിയുമാക്കിയിരിക്കുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പി ജയരാജന്‍ പ്രതിയല്ലെന്ന് പറഞ്ഞ സിബിഐ ഹൈക്കോടതിയിലെത്തിയപ്പോള്‍  മാറ്റി പറയുകയാണ്. ഗൂഢാലോചന കേസില്‍ പി ജയരാജന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള ഒന്നും ഹാജരാക്കാന്‍ കഴിയാത്ത സിബിഐ ആണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. 
മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി ജയരാജനാണെന്നും മറ്റ് പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പി ജയരാജനാണെന്നുമാണ് സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ സിപിഐ എം നേതാക്കളുടെ പങ്ക് പുറത്ത്കൊണ്ടുവരാന്‍ സിബിഐ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ആര്‍എസ്എസ് അമിത് ഷാക്കയച്ച കത്തിലും ഇതേ വാചകങ്ങളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായി പി ജയരാജനെ കേസില്‍ കുടുക്കാനുള്ള ആര്‍എസ് എസ് നീക്കമാണ് സിബിഐയുടെ ഇടപെടലിന് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് സിബിഐയെ കൊണ്ട് പി ജയരാജനെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ഇതിനാണ്. ഇതിനെതിരെ പി ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബിഐ സത്യവാങ്മൂലം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎമ്മിനെ ശരിപ്പെടുത്താന്‍ കേന്ദ്രഭരണാധികാരികളായ ബിജെപിയും സംസ്ഥാനത്തെ യുഡിഎഫ് ഭരണവും ഒരേമനസോടെ പ്രവര്‍ത്തിക്കുന്നുവെന്ന്കൂടി  ഇതില്‍ നിന്ന് മനസിലാക്കാം. കഴിഞ്ഞ ദിവസം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷന്‍സിനെ ഉപയോഗിച്ചായിരുന്നു ഉമ്മന്‍ചാണ്ടി ഭരണം ഹൈക്കോടതിയില്‍ രാഷ്ട്രീയ നീക്കം നടത്തിയത്. സമാനമായ കുടിലനീക്കമാണ്സിബിഐ വഴി  ബിജെപിയും ആര്‍എസ്എസും  നടത്തിയിട്ടുള്ളതും. 
(കടപ്പാട്:ദേശാഭിമാനി)
   കനൽപ്പാതയിലൂടെ......



റ്റെല്ലാ കമ്മ്യൂണിസ്റ്റുകാരെയും പോലെ സമരങ്ങളും പോരാട്ടങ്ങളും തന്നെയാണ് ജീവിതത്തിലെപ്പൊഴും ജയരാജനും കൂട്ട്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ എസ്എഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചഘട്ടം മുതലിങ്ങോട്ട് പി ജയരാജന്റെ വഴിത്താരയിൽ പട്ടു മെത്തകളായിരുന്നില്ല. കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ഭീകരത ഉറഞ്ഞുതുള്ളിയ വേളയിൽ അതിനെ ചെറുക്കാൻ മുഖ്യ പങ്കുവഹിച്ചവരിലൊരാളാണ് പി ജയരാജൻ. ഡിവൈഎഫ്‌ഐയുടെ രൂപീകരണവർഷമായ 1980ൽ ആർഎസ്എസ്സുകാർ ചെറുവാഞ്ചേരി ചന്ദ്രനെ അരുംകൊലചെയ്തപ്പോൾ ജയരാജൻ കൂത്തുപറമ്പിലെ പാർട്ടി സെക്രട്ടറിയായിരുന്നു. പാറാലി പവിത്രൻ കൊലപ്പെട്ടതും അതേ കാലഘട്ടത്തിൽ തന്നെ. അവിടങ്ങളിലെല്ലാം സഖാക്കൾക്ക് സാന്ത്വന ശബ്ദമായി ജയരാജനെത്തി. 1994ൽ എസ്എഫ്‌ഐ യുടെ കേന്ദ്രകമ്മിറ്റിയംഗമായ കെവി സുധീഷിനെ മുപ്പത്താറു കഷണങ്ങളാക്കി ആർഎസ്എസുകാർ വെട്ടി നുറുക്കിയെറിഞ്ഞപ്പോൾ സഖാക്കൾക്ക് ആത്മവീര്യം നൽകാനും ജയരാജനുണ്ടായിരുന്നു.
കൂത്തുപറമ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ അന്ന് പി ജയരാജനും എംഒ പത്മനാഭനുമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സഖാക്കൾ ചെമ്പതാകയുയർത്തിയത്. കൂത്തുപറമ്പിലേയും കണ്ണൂരിലെയും ആർഎസ്എസ് കോട്ടകളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കുത്തൊഴുക്കുണ്ടായപ്പോൾ അവരെ സ്വീകരിക്കാനും ജയരാജനുണ്ടായി. അതുതന്നെയാണ് ആർഎസ്എസ് ജയരാജനുൾപ്പെടെയുള്ളവരെ വേട്ടയാടുന്നതിന്റെ കാരണവും. ജയരാജനും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ഭരണകൂടശക്തികളാൽ വേട്ടയാടപ്പെടാൻ തുടങ്ങിയത് പെട്ടെന്നൊരു ദിവസം ആരംഭിക്കപ്പെട്ടതല്ല. പെഷവാർ, മീററ്റ്, കാൺപൂർ ഗൂഡാലോചനാകേസുകൾ ബ്രീട്ടിഷുകാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടൻ കെട്ടിച്ചമച്ചു. ജയിലറകളിൽ കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. 1947നു ശേഷവും സമാന അനുഭവങ്ങൾ തുടർകഥയായി.
" ജയരാജന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ച ഫിബ്രവരി 11 എന്ന ദിനം പോലും ചരിത്രത്തിൽ അറിയപ്പെടുന്നത് കമ്മ്യൂണിസ്റ്റ് വേട്ടയുടെ പശ്ച്ചാത്തലത്തിലാണ്. 1950 ഫിബ്രവരി 11ന് സേലം ജയിലിൽ പോലീസ് വെടിവച്ച് കൊന്നത് 22 സഖാക്കളെയായിരുന്നു. അതിൽ 18പേരും കണ്ണൂർ ജില്ലക്കാരായിരുന്നു "
ഭീകര പ്രവർത്തനം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ടാഡ (TADA) ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി കേസു റജിസ്റ്റർ ചെയ്തത് ജയരാജനുൾപ്പെടെയുള്ള സഖാക്കൾക്കെതിരായിരുന്നു. ആദരണീയനായ എം ഒ പത്മനാഭനെന്ന എംഒപിയെയുൾപ്പെടെ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പി.ബാലനും കൂവ ശശിയും എൻ ഉത്തമനും ടാഡ പ്രകാരം ജയിലിലടക്കപ്പെട്ടവരായിരുന്നു. വൽസൻ പനോളി, കെ.ശ്രീധരൻ, സുരേഷ് ബാബു തുടങ്ങി 30 പേരെയാണ് ജയരാജനൊപ്പം ടാഡ കേസിൽ പ്രതികളാക്കിയത്. എന്നിട്ടെന്താണ് സംഭവിച്ചത്. ടാഡ ചുമത്തി ജയിലിലടക്കപ്പട്ടവരിൽ ജീവിച്ചിരിക്കുന്നവരൊക്കെയും വിളിക്കുന്നു.. ഇൻക്വിലാമ്പ് സിന്ദാബാദ്... അവരൊക്കെയും ഉയർത്തുന്നത് ചുവന്ന കൊടി.


പി. ജയരാജനെ ആർഎസ്എസ്സുകാർ വെട്ടിയരിഞ്ഞിട്ടത് ഇവിടെയാണ്‌


ജയരാജന്റെ നാട്ടിൽ പാട്ട്യം ഗോപാലെന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ നേരത്തെ ജീവിച്ചിരുന്നു. ജയിലിൽ കിടന്ന് 1965ൽ കേരള നിയമ്മ സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. യുഎപിഎ ചുമത്തി ജയരാജനേയും സഖാക്കളേയും ജയിലിലടക്കുന്നവർ അറിയുക. പാട്ട്യത്തിന്റെ മണ്ണിൽ നിന്നാണ് ജയരാജനും കമ്മ്യൂണിസ്റ്റ് ജീവിതം ആരംഭിച്ചത്.  1999ലെ തിരുവോണ നാളിൽ ആർഎസ്എസ് സംഘം ജയരാജന്റെ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടി നുറുക്കിയിട്ടു.  മരണം ഉറപ്പിച്ചാണ് കൊലയാളി സംഘം കടന്നുപോയത്.കൈകാലുകൾ അറ്റുപോയി. തുന്നിചർക്കപ്പെട്ട ശരീരവയങ്ങൾ. നൂറുകണക്കിന് സഖാക്കൾ നൽകിയ രക്തം സ്വീകരിച്ച് വൈദ്യശാസ്ത്രത്തിന് അൽഭുതമായി ജയരാജൻ ഇന്നും യാത്രചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാരനായി... തുന്നിചേർക്കപ്പെട്ട കൈകളിൽ രക്ത പതാകയും പേറി.

വി.ശിവദാസൻ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം

Monday, 15 February 2016

ലശേരിയില്‍ 2014 ആഗസ്ത് 25ന് നടന്ന സമ്മേളനത്തില്‍ അഞ്ഞൂറ് സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് മനോജിനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞത്. ആ ദിവസം തലശേരിയില്‍ അങ്ങനെയൊരു സമ്മേളനമേ നടന്നിരുന്നില്ല. സിബിഐയുടെ കെട്ടുകഥയോര്‍ത്ത് ജനങ്ങള്‍ ഊറിച്ചിരിച്ചു. അതുകൊണ്ടാകണം പി ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തലശേരി സമ്മേളനം സിബിഐ വിഴുങ്ങിയത്. ആഗസ്ത് 24ന് കണ്ണൂരിലാണ് സമ്മേളനമെന്ന് തിരുത്തി. കണ്ണൂരിലെ ചെറിയൊരു സമ്മേളനത്തെ മുന്‍നിര്‍ത്തി മുഖം രക്ഷിക്കുകയായിരുന്നു സിബിഐ. ഇപ്പോള്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ ഹൈക്കോടതിയും സിബിഐ വാദം എടുത്തുകാട്ടുന്നു– 2014ല്‍ സിപിഐ എമ്മില്‍നിന്ന് നിരവധി പേര്‍ ബിജെപിയിലേക്ക് മാറിയതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യമുണ്ടാകാമെന്ന്. 
സിബിഐപോലുള്ള ഏജന്‍സിക്ക് നീതിപീഠത്തെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോടതിയുടെ ഈ നിരീക്ഷണം. യഥാര്‍ഥത്തില്‍ സിപിഐ എമ്മില്‍നിന്ന് ബിജെപിയിലേക്കല്ല, ബിജെപി– ആര്‍എസ്എസ്സില്‍നിന്ന് സിപിഐ എമ്മിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകിയത്. ബിജെപി ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും കാവിരാഷ്ട്രീയം വെടിഞ്ഞ് ചെങ്കൊടി പ്രസ്ഥാനത്തെ നെഞ്ചേറ്റുകയായിരുന്നു. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നിയും ഇന്ന് സിപിഐ എമ്മിനൊപ്പമാണ്. 
ആര്‍എസ്എസ്സും കേന്ദ്രസര്‍ക്കാരും സിബിഐയും ഉള്‍പ്പെട്ട നീചമായ ഗൂഢാലോചനയുടെ ഇരയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജനെ തുറുങ്കിലടയ്ക്കുന്നതിനുവേണ്ടിയാണ് കതിരൂര്‍ കേസില്‍ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത്. തങ്ങള്‍ക്ക് തലവേദനയായ ജയരാജനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആര്‍എസ്എസ്സും ബിജെപിയും അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി നടത്തിയ വാര്‍ത്താസമ്മേളനം മുതല്‍ ഏറ്റവുമൊടുവില്‍ ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം അമിത്ഷായ്ക്ക് അയച്ച കത്തുവരെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ സാക്ഷ്യപത്രങ്ങളാണ്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖും കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. പി ജയരാജനെ എങ്ങനെയും ജയിലിലാക്കാന്‍ തക്കം പാര്‍ത്തിരുന്ന ആര്‍എസ്എസ് ഇതിനെ അവസരമാക്കി മാറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി എഫ്ഐആറില്‍തന്നെ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തു.
2014 സെപ്തംബര്‍ 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കതിരൂരില്‍ പറന്നെത്തി. കേസ് സിബിഐ ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആര്‍എസ്എസ്സില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള നിരന്തര സമ്മര്‍ദത്തിനുവഴങ്ങി കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നു. നവംബര്‍ അഞ്ചിനുതന്നെ സിബിഐ അന്വേഷണം ഏറ്റെടുത്തു. ആര്‍എസ്എസ്സിന്റെ വിനീതദാസരായി സിബിഐ അധഃപതിക്കുന്നതാണ് പിന്നീട് കണ്ടത്. ജനലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനെ കൊടും കുറ്റവാളിയായി അവതരിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുന്നത് കടുത്ത നീതിനിഷേധമാണ്; മനുഷ്യാവകാശ ലംഘനവും.

കെ ടി ശശി